India

ധോനി ജനങ്ങളെ സംരക്ഷിക്കും, ആ ധോനിക്ക് സംരക്ഷണം ആവശ്യമില്ല; കരസേന മേധാവിയുടെ പ്രതികരണം

എംഎസ് ധോനിയുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനങ്ങളെ ധോനി സംരക്ഷിക്കും, ആ ധോനിക്ക് സംരക്ഷണം ആവശ്യമില്ല. കശ്മീരില്‍ സൈനീക സേവനം നടത്തുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായി കശ്മീരില്‍ താഴ്വരയിലാണ് ധോനിക്ക് സുരക്ഷാ ചുമതല നല്‍കുക. പട്രോളിങ്, ഗാര്‍ഡ് ആന്‍ഡ് പോസ്റ്റ് ഡ്യൂട്ടി എന്നിവയ്ക്ക് ധോനിയെ നിയോഗിക്കും. കാര്‍ഗില്‍ വിജയ ദിവസത്തിന്റെ വാര്‍ഷികം രാജ്യം ആചരിക്കുമ്പോള്‍ നിര്‍ണായക പ്രതികരണവും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നുമുണ്ടായി. പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന്റെ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാന്റെ പക്കല്‍ നിന്നും കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ എങ്ങനെ തിരിച്ചു പിടിക്കണം എന്നതില്‍ ഉണ്ടാവേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. നയതന്ത്രമാര്‍ഗത്തില്‍ കൂടിയാവണമോ, അതല്ല മറ്റ് മാര്‍ഗങ്ങളില്‍ കൂടി വേണോ ഈ ഭാഗങ്ങള്‍ തിരികെ പിടിക്കാന്‍ എന്നതില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാവണം. രാഷ്ട്രീയ തീരുമാനത്തിലൂടെ വരുന്ന ഉത്തരവുകള്‍ സൈന്യം അനുസരിക്കുമെന്നും കരസേന മേധാവി പറഞ്ഞു. 

അന്നത്തെ രാജാവായിരുന്ന ഹരിസിങ് 1947ല്‍ കശ്മീരിനെ ഇന്ത്യയില്‍ നിരുപാധികം ലയിപ്പിച്ചതാണ്. അന്ന് പാക് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് തുരത്തിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്ഥാന്റെ കൈകളിലായെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT