India

നടുവേദനയും വിഷാദരോഗവും പിടിമുറുക്കി; വീട്ടുകാര്‍ക്ക് വിഷം നല്‍കി അധ്യാപകന്‍ ജീവനൊടുക്കി

തിരുപ്പൂര്‍ കൂലിപ്പാളയം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി 12 വര്‍ഷമായി നടുവേദന കാരണം മരുന്നുകള്‍ കഴിച്ചിരുന്നു. യാതൊരു ഭേദവും ഉണ്ടാവാതിരുന്നത് ഇയാളെ വിഷാദരോഗിയാക്കി മാറ്റിയതായും

സമകാലിക മലയാളം ഡെസ്ക്

തിരുപ്പൂര്‍: നടുവേദന അസഹ്യമായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി അധ്യാപകന്‍ ജീവനൊടുക്കി. ആന്റണി അരോകിദാസ്(38) ആണ്  ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തിരുപ്പൂര്‍ കൂലിപ്പാളയം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി 12 വര്‍ഷമായി നടുവേദന കാരണം മരുന്നുകള്‍ കഴിച്ചിരുന്നു. യാതൊരു ഭേദവും ഉണ്ടാവാതിരുന്നത് ഇയാളെ വിഷാദരോഗിയാക്കി മാറ്റിയതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിലേക്ക് ഇയാളെ എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT