India

നരേന്ദ്ര മോദി ചായ വിറ്റ റെയില്‍വേ സ്‌റ്റേഷന്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

പഴയ സ്പര്‍ശം നിലനിര്‍ത്തി ആധുനികതയുടെ നിറം കൂടി നല്‍കിയായിരിക്കും വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ ഉയര്‍ത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചയക്കടക്കാരനായി ജോലി ചെയ്തത് എവിടെ എന്നറിയാന്‍ താത്പര്യം ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ. മോദി ജോലി ചെയ്തിരുന്ന ഗുജറാത്തിലെ വഡ്‌നഗറിലെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനുള്ളിലെ ഒരു ചെറിയ ചായക്കടയില്‍ നിന്നായിരുന്നു മോദി തന്റെ ജീവിതം ആരംഭിക്കുന്നത്. പഴയ സ്പര്‍ശം നിലനിര്‍ത്തി ആധുനികതയുടെ നിറം കൂടി നല്‍കിയായിരിക്കും വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ ഉയര്‍ത്തുക. 

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ വാഡ്‌നഗറിനേയും ഉള്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹേഷ് ശര്‍മ പറഞ്ഞു. എന്നാല്‍ റെയില്‍വേയുടെ സഹകരണത്തോടെ വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ നവീകരിക്കുമെങ്കിലും, പ്രധാനമന്ത്രി കുട്ടിക്കാലത്ത് ജോലി ചെയ്തതായി പറയുന്ന ചായക്കടയുടെ രൂപം മാറ്റില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

വാദ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്റെയും സമീപ പ്രദേശത്തേയും പുരോഗനത്തിനായി 100 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലേയും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ