India

നാല വര്‍ഷത്തിനുള്ളില്‍ എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും ഇല്ലാതാകും; അമിതാഭ് കാന്ത് 

രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32ല്‍ താഴെ പ്രായമുള്ളവരായതിനാല്‍ യുഎസ് യൂറോപ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യമുണ്ടെന്നും അമിതാഭ്

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രസക്തമാകുകയും ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32ല്‍ താഴെ പ്രായമുള്ളവരായതിനാല്‍ യുഎസ് യൂറോപ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യമുണ്ടെന്നും അമിതാഭ് പറഞ്ഞു. 
മൊബൈല്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള പ്രവണത ആളുകളില്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 7.5 എന്ന നിരക്കില്‍ വളരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൊയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസില്‍ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT