India

നികുതിവെട്ടിപ്പ്; രാജ്യത്ത് മൂന്ന് ലക്ഷം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലെന്ന് പ്രധാനമന്ത്രി

രാജ്യത്തെ കൊള്ള ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കൊള്ളയടിച്ച് ഇക്കൂട്ടര്‍ നേടിയതെല്ലാം പാവങ്ങള്‍ക്ക് തിരിച്ച് നല്‍കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതിക്ക് പിന്നാലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധികരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി നിലവില്‍ വന്നതോടെ ലളിതവും മികവുറ്റതുമായ പുതിയ നികുതി സംവിധാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതിവെട്ടിപ്പുമായി രാജ്യത്തെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണ്. രാജ്യത്തെ കൊള്ള ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കൊള്ളയടിച്ച് ഇക്കൂട്ടര്‍ നേടിയതെല്ലാം പാവങ്ങള്‍ക്ക് തിരിച്ച് നല്‍കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യക്ക് കൈമാറുന്നതോടെ കള്ളപ്പണക്കാരുടെ അവസ്ഥ ഗതികേടിലാകും. മാത്രമല്ല കള്ളപ്പണനിക്ഷേപക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്നും മോദി അഭിപ്രായപ്പെട്ടു. ഇവര്‍ക്കെതിരെ ശ്ക്തമായ നടപടിയുണ്ടാകുമെന്നും കൊള്ളയടിക്കുന്നവരെ ഒപ്പം നിര്‍ത്തി രാജ്യത്തിന് മുന്നേറാനാകില്ല. 

ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT