India

നിപ്പ ഭീതി: ചെക്കുപോസ്റ്റുകളില്‍ പരിശോധനയുമായി തമിഴ്‌നാട്

ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം 

സമകാലിക മലയാളം ഡെസ്ക്

വയനാട്:  സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍  നിപ്പ വൈറസ് പ്രതിരോധ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്  വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ്  തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്.  പനി ഉള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കും. അടിയന്തര ആവശ്യത്തിനായി പരിശോധന കേന്ദ്രങ്ങളില്‍ ആബുലന്‍സുകളും  സജ്ജമാക്കി.  നിപ്പ വൈറസ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. രോഗം എങ്ങനെ പകരുന്നു എന്നത് വ്യക്തമല്ലാത്തതു കൊണ്ടാണ് പരിശോധന ആരംഭിച്ചത് എന്ന് അധികൃതര്‍ പറയുന്നു.

ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്ത് അംഗസംഘമാണ് പ്രവര്‍ത്തിക്കുന്നത്.  അതിര്‍ത്തി മേഖലയിലെ റോഡുകളില്‍ ബ്ലീച്ചിംങ് പൗഡര്‍ വിതറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കാനാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാമ്പ്  എന്നിവിടങ്ങളിലാണ് പരിശോധന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT