India

നെഹ്‌റുവിന്റെ സ്ഥാനത്ത് ജിന്നയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, വിഭജനം സംഭവിക്കുമായിരുന്നില്ല; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി 

വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: നെഹ്‌റുവിന്റെ സ്ഥാനത്ത് മുഹമ്മദ് അലി ജിന്ന ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍, ഇന്ത്യ- പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. 

രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റു നിര്‍ബന്ധബുദ്ധി കാണിക്കാതിരിക്കുകയും, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ , വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഗുമാന്‍ സിങ് ദാമോര്‍ പറഞ്ഞു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുളള വ്യക്തിയുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി നേതാവ് പറഞ്ഞു. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
ദേശീയ സുരക്ഷയും, പാകിസ്ഥാന്‍ വിരുദ്ധതയും പ്രചരണ രംഗത്ത് മുഖ്യവിഷയങ്ങളായി ഉയര്‍ത്തിക്കാണിച്ച് ബിജെപി വോട്ടു തേടുന്നതിനിടെയാണ്, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവന. ഇത് വരും ദിവസങ്ങളില്‍ ബിജെപിക്ക് തലവേദന ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ പുറത്തുവന്ന ഈ വിവാദ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാനുളള സാധ്യതയുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം