India

പട്ടേല്‍ പ്രതിമയെ വെല്ലാന്‍ ചന്ദ്രബാബു നായിഡു; അമരാവതിയില്‍ നിര്‍മ്മിക്കുന്നത് ഏകതാ പ്രതിമയെക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം

ആന്ധ്രയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നുനിലകളില്‍ നിര്‍മ്മിക്കുന്ന നിയമസഭാമന്ദിരത്തോട് ചേര്‍ന്ന് 250മീറ്റര്‍ ഉയരത്തില്‍ പിരിയന്‍ ഗോവണിയും ടവറും സ്ഥാപിക്കാനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. 

സര്‍ദാര്‍ പട്ടേല്‍ പ്രതിമയേക്കാള്‍ 68മീറ്റര്‍ അധികം ഉയരം ഇതിനുണ്ടാകും. ബ്രിട്ടനില്‍ നിന്നുള്ള  ശില്‍പികളാകും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. കെട്ടിടത്തിന് ലില്ലിപ്പൂവിന്റെ ആകൃതിയാണ്. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ വിളിക്കാനും രണ്ട് വര്‍ത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

നിയമസഭാ മന്ദിരത്തിന്റെ രൂപരേഖ
 

രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. അമരാവതി നഗരത്തെ നോക്കിക്കാണാവുന്ന രീതിയിലാവും ഗാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാകും കെട്ടിടം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയെന്നാണ് ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ വിലയിരുത്തുന്നത്. 2063കോടി രൂപ ചെലവാക്കിയാണ് നാല് വര്‍ഷം കൊണ്ട് നര്‍മദാ നദിയില്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത്. 

ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ഭീമാകാര പ്രതിമകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശ് ശ്രീരാമന്റെ പ്രതിമയും മഹാരാഷ്ട്ര ഛത്രപതി ശിവജിയുടെ പ്രതിമയും കര്‍ണാടക കാവേരി പ്രതിമയും നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂറ്റന്‍ പ്രതിമ നിര്‍മ്മാണ പ്രഖ്യാപനങ്ങളുടെ ഇടയില്‍ വ്യത്യസ്ത പ്രഖ്യാപനമാണ് ഇപ്പോള്‍ ചന്ദ്രബാബു നായിഡു നടത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT