India

പത്തുവയസുകാരിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്തു; നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; ലജ്ജിച്ച്‌ രാജ്യം

വെള്ളിയാഴ്ച രാവിലെയാണ് സംഭവം - വയലില്‍ അബോധവാസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകായിരുന്നു 

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: വൈശാലിയില്‍ പത്തുവയസുകാരിയെ ചോക്ലേറ്റ് വാഗ്ദാനം ചെയ്തു കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന്  ചോളം വയലിലേക്ക് പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗോരുള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

മറ്റ് കര്‍ഷകരാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ്. പെണ്‍കുട്ടിയുടെ നില സാധാരണനിലയിലേക്ക് എത്തിയാല്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പ്രത്യേകിച്ചും ലൈംഗിക പീഡനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 15 വയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ സമാനമായ നിരവധി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT