India

പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

ബോട്ട് ഇടിച്ച് തകര്‍ത്ത പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് -  ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബോട്ട് ഇടിച്ച് തകര്‍ത്ത പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടിച്ചു തകര്‍ന്ന ബോട്ടിന്റെ ഉടമയും മരിച്ച തൊഴിലാളിയുടെ ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കപ്പല്‍ രാജ്യം വിടാന്‍ സാധ്യതയുള്ളത് കൊണ്ട് കപ്പലിന്റെ ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കപ്പലിന്റെ ഒറിജനല്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രേഖകള്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഭാവിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നശിപ്പിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടിലാണ്  മധ്യഅമേരിക്കന്‍ രാജ്യമായ പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇടിച്ചത്. അപകടശേഷം കടന്നുകളഞ്ഞ കപ്പല്‍ വ്യാപകമായ തെരച്ചലിന് ശേഷം തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചിരുന്നു. കപ്പലില്‍ നിന്ന് വോയ്‌സ് ഡാറ്റാ റെക്കോഡറും ലോഗ് ബുക്കും പൊലീസ് പിടിച്ചെടുത്തിരുന്നു.  ഇസ്രായേലില്‍ നിന്നും ചൈനയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഗ്രീസിലെ കാര്‍ലോഗ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT