India

പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ വീണ്ടു കൊലപാതകം; മോദിയുടെ വാക്ക് പാഴ്‌വാക്കായി

ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിനാണ് ആള്‍ക്കൂട്ടം അലിമുദ്ദീന്‍ അലിയാസ് അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊന്നത് -  സംഭവം ആസൂത്രിതാമാണെന്നാണ് പൊലീസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ജാര്‍ഖണ്ഡ്: പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വീണ്ടും കൊലപാതകം. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിനാണ് ആള്‍ക്കൂട്ടം അലിമുദ്ദീന്‍ അലിയാസ് അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊന്നത്. സംഭവം ആസൂത്രിതാമാണെന്നാണ് പൊലീസ് പറയുന്നത്.

വാഹനത്തില്‍ പോത്തിറച്ചി കൊണ്ടുപോകുന്നുവെന്നു പറഞ്ഞാണ് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്. വാഹനവും ആള്‍ക്കൂട്ടം കത്തിച്ചുകളഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പര്‍ട്ടുകളില്ല. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗിരിദ് ജിലയിലാണ് സംഭവം.

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യവ്യാപകമായി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT