India

പാക് പലസ്തീന്‍ പ്രതിനിധി ഹഫീസ് സയിദിനൊപ്പം; കടുത്ത അതൃപ്തിയുമായി ഇന്ത്യ

പാക് പലസ്തീന്‍ പ്രതിനിധി ഹഫീസ് സയിദിനൊപ്പം; കടുത്ത അതൃപ്തിയുമായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതിനെച്ചൊല്ലി വിവാദം. പലസ്തീന്‍ പ്രതിനിധിയുടെ നടപടിയിലുള്ള അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടുചെയ്തതിനു പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയുടെ നടപടി.

റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. നയതന്ത്ര പ്രതിനിധിയുടെ നടപടിയിലുള്ള അതൃപ്തി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറെയും പലസ്തീന്‍ അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

പലസ്തീന്‍ പ്രതിനിധിയും ഹാഫിസ് സയിദും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നാല്‍പ്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍. നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയീദിനെ പ്രഖ്യാപിച്ചിരുന്നു. 

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ യു എസ് തീരുമാനത്തിനെതിരെ പലസ്തീന് അനുകൂലമായി ഇന്ത്യ യു എന്‍ ജി എയില്‍ വോട്ടു ചെയ്തതിനു പിന്നാലെയുണ്ടായ നടപടി ഭരണവൃത്തങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT