പ്രതീകാത്മക ചിത്രം 
India

പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം, വധുവിന്റെയും വരന്റെയും വീട്ടുകാര്‍ വടിയും ഇഷ്ടികയുമായി ഏറ്റുമുട്ടി; അമ്മാവന് ദാരുണാന്ത്യം, വിവാഹം മുടങ്ങി

വിവാഹപാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്നൗ: വിവാഹപാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ വരന്റെ അമ്മാവന്‍ കൊലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ അശോക്പൂരില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. പാട്ട് തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വരന്റെ അമ്മാവന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച വധുവിന്റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലുളള വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വടിയും ഇഷ്ടികയും കൊണ്ടുള്ള ആക്രമണത്തില്‍ വരനുള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവാഹം മുടങ്ങിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT