India

'പി എം മോദി' സിനിമ കാണൂ,  ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

കേസ് ഏപ്രില്‍ 22 ന് കോടതി വീണ്ടും പരിഗണിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബയോപിക് ' പി എം മോദി ' കണ്ടതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. 'പി എം മോദി'യുടെ റിലീസിങ് തടഞ്ഞ നടപടി ചോദ്യം ചെയ്തു കൊണ്ട് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. 

കേസ് ഏപ്രില്‍ 22 ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കാലത്ത് വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റൊഹാത്ഗിയാണ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ ചിത്രം കാണാതെയാണ് വിലക്കിയതെന്നായിരുന്നു റൊഹാത്ഗിയുടെ വാദം.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം 'ബയോ പികു'കള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നത് പരസ്യത്തിന്റെ കീഴില്‍ വരുമെന്നും അത് ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിന് കമ്മീഷന്‍ അനുമതി നല്‍കില്ലെന്നും ചിത്രം പ്രദര്‍ശന യോഗ്യമാണോയെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !