India

പിപിഇ കിറ്റ് ധരിച്ച് കോവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം, ബിജെപി എംഎല്‍എ വെട്ടില്‍, കേസ്

എംഎല്‍എയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല : പിപിഇ കിറ്റും ധരിച്ച് കോവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം നടത്തിയ എംഎല്‍എ വെട്ടിലായി. അനധികൃതമായി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിച്ചതിന് ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ത്രിപുര ബിജെപി എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ സുദീപ് റോയ് ബര്‍മനെതിരെയാണ് കേസെടുത്തത്. 

സ്വന്തം മണ്ഡലമായ അഗര്‍ത്തലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഞായറാഴ്ചയാണ്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എംഎല്‍എയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പിപിഇ കിറ്റും ധരിച്ചായിരുന്നു എംഎല്‍എ ക്ഷേമാന്വേഷണത്തിനെത്തിയത്. 

എംഎല്‍എയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സുദീപ് ബര്‍മനെതിരെ കേസെടുക്കുകയായിരുന്നു. ബര്‍മനോട് 14 ദിവസം ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശം ബിജെപി എംഎല്‍എ തള്ളി. തനിക്ക് ലഭിക്കും മുമ്പ് നോട്ടീസിന്റെ കോപ്പി എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് സുദീപ് ബര്‍മന്‍ ചോദിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണ വിതരണത്തില്‍ അടക്കം ക്രമക്കേടുകള്‍ ഉണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് പോയത്. എന്തുതന്നെയായാലും രോഗികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് താന്‍ പ്രദാന്യം നല്‍കിയതെന്നും ബിജെപി എംഎല്‍എ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT