India

പീഡനത്തിനിരയായെന്ന് 17കാരി; കേസെടുക്കാതെ പൊലീസ്; വിവാഹ വാഗ്ദാനവുമായി പ്രതിയുടെ ബന്ധുക്കള്‍

ജമ്മു കശ്മിരിലെ കത്വയില്‍ പീഡനത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

കത്വ: ജമ്മു കശ്മിരിലെ കത്വയില്‍ പീഡനത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല. സഹപാഠികളായ രണ്ട് പേര്‍ ചേര്‍ന്ന് റോഡരികിലുള്ള റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.  

സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തി സാമൂഹിക മാധ്യമങ്ങള്‍ വഴി കുറ്റകൃത്യത്തിന്റെ വീഡിയോ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 20ന് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു.

ജൂലൈ 21ന് ഹിരാനഗര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. 376, 109, 67 വകുപ്പുകള്‍ പ്രകാരം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. ഐടി ആക്ടിലെയും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസ്. വിശാല്‍, അമന്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രതികള്‍. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിശാലാണ് മൊബൈലില്‍ പകര്‍ത്തിയത്. 

കോട്ട മൂര്‍ഹിലെ റൂഹി റിസോര്‍ട്ടില്‍ വച്ച് മെയ് മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.  ഒരു സുഹൃത്തിനൊപ്പം റിസോര്‍ട്ടില്‍ പോയ തന്നെ വിശാല്‍ ബലമായി മുറിയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിശാല്‍ തന്നെ മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും വിശാല്‍ പറഞ്ഞിരുന്നു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതികളുടെ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കത്വയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രതികളിലൊരാളുടെ കുടുംബം, പ്രതിയെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായി ഇവര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT