India

പ്രസവ വേദനയുമായി കമ്പിയില്‍ കെട്ടിവെച്ച കുട്ടയില്‍ യുവതി യാത്ര ചെയ്തത് 12 കിലോമീറ്റര്‍; വഴിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ആംബുലന്‍സ് ലഭിക്കുന്ന സ്ഥലത്തെത്താന്‍ ഈ ഗ്രാമത്തില്‍ നിന്ന് 12 കിലോമീറ്റര്‍ നടക്കണം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; കമ്പില്‍ കെട്ടിത്തൂക്കിയ കുട്ടയില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ടുപോയ ഗര്‍ഭിണി വഴിയില്‍ പ്രസവിച്ചു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. കാട്ടിലൂടെ 12 കിലോമീറ്ററാണ് യുവതിയേയും കുട്ടയില്‍ ഇരുത്തി ചുമന്നത്. ആന്ധ്രാപ്രദേശിലാണ് സംഭവമുണ്ടായത്. വിജയനഗരം എന്ന ഗ്രാമത്തിലെ 22 കാരിയായ ജിദ്ദമ്മയാണ് ആശുപത്രിയിലേക്കുള്ള വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

ആംബുലന്‍സ് ലഭിക്കുന്ന സ്ഥലത്തെത്താന്‍ ഈ ഗ്രാമത്തില്‍ നിന്ന് 12 കിലോമീറ്റര്‍ നടക്കണം. മുളയില്‍ കെട്ടിത്തൂക്കിയ കുട്ടയില്‍ ഇരുത്തി കഷ്ടപ്പെട്ടാണ് ഗ്രാമവാസികള്‍ ജിദ്ദമ്മയെ താഴെ എത്തിച്ചത്. വഴിയില്‍ വെച്ച് ഇവര്‍ക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. ഇവര്‍ വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആംബുലന്‍സിന് അടുത്തെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു. അമിത രക്തസ്രാവം സംഭവിച്ച ജിദ്ദമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വിജയനഗരം ഗ്രാമത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയാണ്. ഇവര്‍ക്ക് മതിയായ ആശുപത്രി സൗകര്യങ്ങളോ റോഡുകളോ വാഹനസൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. നിരവധി പേരാണ് ഇത്തരത്തില്‍ ശരിയായ സമയത്ത് ചികിത്സ കിട്ടാതെ ജീവന്‍ വെടിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT