India

പ്ലാസ്റ്റിക് ബാഗുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹമല്ല, രാസമാലിന്യങ്ങളെന്ന് പൊലീസ്

പ്രാഥമിക പരിശോധനയില്‍ ഇത് നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചതോടെ സംഭവം വലിയ വിവാദമായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്ന മാഫിയകളെ സംശയമുണ്ടെന്ന് പ്രാദേശിക പൊലീസ് പറയുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ഹരിദേബ്പൂരില്‍ നിന്നും പതിനാല് നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് പൊലീസ്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഡ്രൈ ഐസും രാസമാലിന്യങ്ങളുമായിരുന്നു എന്ന് വൈദ്യസംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞതായി കൊല്‍ക്കൊത്ത സൗത്ത് വെസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി കമ്മീഷണര്‍ നിലാഞ്ജന്‍ ബിശ്വാസ് പറഞ്ഞു. 

സ്ഥലം വൃത്തിയാക്കാനെത്തിയവരാണ് പതിനാല് പ്ലാസ്റ്റിക് കവറുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇതോടെ കൗണ്‍സിലര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഇത് നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചതോടെ സംഭവം വലിയ വിവാദമായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്ന മാഫിയകളെ സംശയമുണ്ടെന്ന് പ്രാദേശിക പൊലീസ് പറയുകയും ചെയ്തു. 

നഴ്‌സിങ് ഹോമുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതിന് പിന്നാലെ വൈദ്യസംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് വന്നതായി ഉന്നത പൊലീസ് സംഘം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ് എന്നും രാസമാലിന്യം തള്ളിയവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടാനാവും എന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പൊലീസിന്റെ നടപടിയില്‍ വൈരുധ്യമുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രാദേശിക ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

SCROLL FOR NEXT