India

ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; പരാതിയുമായി തൃണമൂല്‍

പശ്ചിമ ബംഗാളില്‍ നിലവിലുള്ള സ്ഥിതി 10-15 വര്‍ഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന സംസ്ഥാനത്തെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ് വി നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിലവിലുള്ള സ്ഥിതി 10-15 വര്‍ഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന സംസ്ഥാനത്തെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ് വി നായകിന്റെ പ്രസ്താവന വിവാദത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാറിലെ പഴയ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിതിയാണ് ബംഗാളില്‍. ബിഹാറിലെ ജനങ്ങള്‍ക്ക് മാറാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് മാറാനാകുന്നില്ല- ഇതായിരുന്നു അജയ് നായികിന്റെ ചോദ്യം. 

അക്കാലത്ത് ബിഹാറിലെ ബൂത്തുകളില്‍ കേന്ദ്രസേനയെ ശക്തമായി വിന്യസിക്കേണ്ടിയിരുന്നു. ബംഗാളിലെ എല്ലാ ബൂത്തുകളിലും ഇപ്പോള്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അജയ് വി നായിക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തു നിന്നും തിരിച്ചു വിളിക്കണമെന്നും പരാതിയില്‍ പറയുന്നു.

നായിക് നേരത്തേ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഈ മാസം പകുതിയോടെയാണ് അദ്ദേഹത്തെ ബിഹാറിലെ നിരീക്ഷകനായി നിയമിച്ചത്. ബിഹാറിലെ ബിജെപി നേതൃത്വത്തിന്റെ പരാതിയേത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; താൽക്കാലിക നിയമനത്തിന് തടയിട്ട് സർക്കാർ

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? 34 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം, എങ്ങനെ എന്നറിയാം

ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

ഗീനാകുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ്

സീഷെല്‍സില്‍ നിന്ന് തിരിച്ച് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലേക്ക്; നാലുപതിറ്റാണ്ടിന് ശേഷം ആദ്യം