India

ബാനറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് നക്‌സല്‍ ബന്ധം: സുബ്രഹ്മണ്യന്‍ സ്വാമി

കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ് തോന്നുന്നതെന്ന് സുബ്രഹ്ണ്യന്‍ സ്വാമി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് നക്‌സല്‍ ബന്ധമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനമായാണ് പ്രതിഷേധത്തെ തനിക്കു തോന്നുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രതിഷേധത്തിനെതിരായ നടപടികളില്‍ വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്നതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ സ്വാമി പറഞ്ഞു. 

പ്രതിഷേധക്കാര്‍ക്ക് വൈസ് ചാന്‍സലറുടെ മുറിയില്‍ പ്രവേശിക്കണമെന്നായിരുന്നു ആവശ്യം. അവിടെക്കയറി ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധക്കാര്‍ വിസിയുടെ വീട്ടിലേക്കു കയറാന്‍ ശ്രമിച്ചു. ഇതു തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിയത്. അങ്ങനെയാണ് ലാത്തിചാര്‍ജ് നടന്നതെന്ന് സ്വാമി പറഞ്ഞു. 

പ്രതിഷേധങ്ങള്‍ക്കു കാരണം പൂവാല ശല്യമാണെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ആരാണ് പൂവാലന്മാര്‍? ആരാണ് അങ്ങനെ പെരുമാറിയത്? ഇത് ഇതുവരെ വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ഇക്കാര്യം അറിയിച്ചിരുന്നോ? വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്. കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ് തോന്നുന്നതെന്ന് സുബ്രഹ്ണ്യന്‍ സ്വാമി പറഞ്ഞു. 

സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയോട് ഒരാള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ നേരെ യുപി പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതു വലിയ പ്രതിഷേധത്തിനു വഴിവച്ച പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം