India

ബിഎംഡബ്ലൂ കാര്‍ ഡ്രൈവര്‍ മറാത്തി നടിക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്ത് അപമാനിച്ചതായി പരാതി

ആഡംബര കാറായ ബിഎംഡബ്ലുവിന്റെ കാര്‍ ഡ്രൈവറില്‍ നിന്നും ദുരനുഭവമുണ്ടായതായി പ്രമുഖ മറാത്തി നടി ചിന്മയി സുര്‍വി രാഘവന്റെ പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഡംബര കാറായ ബിഎംഡബ്ലുവിന്റെ കാര്‍ ഡ്രൈവറില്‍ നിന്നും ദുരനുഭവമുണ്ടായതായി പ്രമുഖ മറാത്തി നടി ചിന്മയി സുര്‍വി രാഘവന്റെ പരാതി. മുംബൈ റോഡിലുടെ നടന്നുപോകുകയായിരുന്ന തന്റെ മുന്‍പില്‍ ബിഎംഡബ്ലു കാര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്ത്  അപമാനിച്ചതായി നടിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ 42കാരന്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. 

മുംബൈ വയില്‍ പാര്‍ലിയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. നടി ചിന്മയി സുര്‍വിയുടെ ഭര്‍ത്താവും പ്രമുഖ നടനുമായ സുമിത് രാഘവന്‍  ഭാര്യ നേരിട്ട ദുരനുഭവം ട്വിറ്ററിലുടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.  

വൈറ്റ് ബിഎംഡബ്ലൂ കാറില്‍ വന്ന കാര്‍ഡ്രൈവറാണ് തന്റെ ഭാര്യയെ അപമാനിച്ചതെന്ന് ട്വിറ്റില്‍ പറയുന്നു. പാര്‍ലി തിലക് സ്‌കൂളിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവാവ് നടന്നുവരുകയായിരുന്ന തന്റെ ഭാര്യയ്ക്ക് മുന്‍പില്‍ നിന്ന് സ്വയംഭോഗം ചെയ്ത് അപമാനിക്കുകയായിരുന്നു. തല്ലാന്‍ ഭാര്യ ഓങ്ങുന്നതിന് മുന്‍പ് തന്നെ അയാള്‍  രക്ഷപ്പെട്ടതായും ട്വിറ്റില്‍ വിശദീകരിക്കുന്നു. കാറിന്റെ അവസാന നാലു ഡിജിറ്റ്  നമ്പറുകളും വ്യക്തമാക്കി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ട്വിറ്റ്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT