ചെന്നൈ : ഹോട്ടലുകലിലും തട്ടുകടകളിലും പോയാൽ ബിരിയാണി വിഭവങ്ങൾ കഴിക്കാനാകും നമ്മൾ ഏറെ താൽപ്പര്യം കാണിക്കുക. എന്നാൽ ചെന്നൈയിൽ ഹോട്ടലുകളിലേക്ക് എത്തിയ ആയിരം കിലോ പട്ടിയിറച്ചിയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജോധ്പുർ എക്സ്പ്രസ് ട്രെയിനിൽനിന്നാണ് പട്ടിയിറച്ചി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
രാജസ്ഥാനിൽനിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോർ സ്റ്റേഷനിലെത്തിയ ട്രെയിനിലാണ് തെർമോകോൾ ഐസ് പെട്ടികളിൽ സൂക്ഷിച്ചനിലയിൽ പട്ടിയിറച്ചി റെയിൽവേ പൊലീസ് കണ്ടെടുത്തത്. ആദ്യം ഇത് മാട്ടിറച്ചിയാണെന്നാണ് കരുതിയത്. രണ്ടു പെട്ടികളിലായി ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് ഉണ്ടായിരുന്നത്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
വിവരം ചെന്നൈ കോർപറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്ന് കരുതപ്പെടുന്നു.ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങൾ വിൽപന നടത്തുന്നതായി അധികൃതർക്ക് ഇൗയിടെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ട്രെയിനിൽനിന്ന് പട്ടിയിറച്ചി ശേഖരം പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates