India

ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം; ഉപഭോക്താവിനെ കൈയ്യേറ്റം ചെയ്ത സ്വിഗ്ഗി ജീവനക്കാരനും സംഘവും പിടിയില്‍

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം കൈയ്യേറ്റത്തിലേക്ക് കടന്നു. സംഭവത്തില്‍ സ്വിഗ്ഗി ജീവനക്കാരനയടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിലായി.

ബാലാജി എന്നയാള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്. ഭക്ഷണം എത്താന്‍ വൈകിയെന്ന് ആരോപിച്ച് ബാലാജി സ്വിഗ്ഗിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു.

സ്വിഗ്ഗി ജീവനക്കാരന്‍ ബാലാജിയുടെ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണമെത്തിക്കാന്‍ വൈകിയതിനെക്കുറിച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. ഇത് ഒടുവില്‍ കൈയ്യേറ്റത്തിലേക്ക് കടക്കുകയായിരുന്നു. രാജേഷ് ഖന്ന എന്നയാളാണ് ഭക്ഷണവുമായി എത്തിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് ബാലാജിയെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തന്റെ അച്ഛന് അസുഖമായാതിനാലാണ് വൈകിയതെന്നായിരുന്നു രാജേഷിന്റെ ന്യായീകരണം. ബാലാജി മദ്യപിച്ചിരുന്നെന്നും ഭക്ഷണമെത്തിക്കേണ്ട സ്ഥലം കൃത്യമായി പറഞ്ഞുനല്‍കാതിരുന്നതും സമയം വൈകാന്‍ കാരണമാണെന്ന് രാജേഷ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT