India

ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം; ഉപഭോക്താവിനെ കൈയ്യേറ്റം ചെയ്ത സ്വിഗ്ഗി ജീവനക്കാരനും സംഘവും പിടിയില്‍

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം കൈയ്യേറ്റത്തിലേക്ക് കടന്നു. സംഭവത്തില്‍ സ്വിഗ്ഗി ജീവനക്കാരനയടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിലായി.

ബാലാജി എന്നയാള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്. ഭക്ഷണം എത്താന്‍ വൈകിയെന്ന് ആരോപിച്ച് ബാലാജി സ്വിഗ്ഗിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു.

സ്വിഗ്ഗി ജീവനക്കാരന്‍ ബാലാജിയുടെ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണമെത്തിക്കാന്‍ വൈകിയതിനെക്കുറിച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. ഇത് ഒടുവില്‍ കൈയ്യേറ്റത്തിലേക്ക് കടക്കുകയായിരുന്നു. രാജേഷ് ഖന്ന എന്നയാളാണ് ഭക്ഷണവുമായി എത്തിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് ബാലാജിയെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തന്റെ അച്ഛന് അസുഖമായാതിനാലാണ് വൈകിയതെന്നായിരുന്നു രാജേഷിന്റെ ന്യായീകരണം. ബാലാജി മദ്യപിച്ചിരുന്നെന്നും ഭക്ഷണമെത്തിക്കേണ്ട സ്ഥലം കൃത്യമായി പറഞ്ഞുനല്‍കാതിരുന്നതും സമയം വൈകാന്‍ കാരണമാണെന്ന് രാജേഷ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT