പ്രതീകാത്മക ചിത്രം 
India

ഹാഥ്‌രസില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത ; മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി ; ടെംപോ ഡ്രൈവറും സംഘവും അറസ്റ്റില്‍

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : യുപിയിലെ ഹാഥ്‌രസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് അതേ പ്രദേശത്തു തന്നെ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി. അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാന്‍ പോയ യുവതിയെയാണ് ടെംപോ ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയത്. 

ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രായറോഡില്‍ വെച്ചാണ് സംഭവം. യുവതിയും അമ്മയും സദാബാദില്‍ മരുന്ന് വാങ്ങാനെത്തിയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് ഇവര്‍ ടെപോയില്‍ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ യുവതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് യുവതിയുടെ അമ്മ വെള്ളം ശേഖരിക്കാനായി ടെംപോയില്‍ നിന്നും ഇറങ്ങി. ഇതിനിടെ ടെംപോ ഡ്രൈവറും സംഘവും യുവതിയുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ അമ്മ ഉടന്‍ തന്നെ ബഹളം വെച്ച് ആളുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി. ടെംപോ ഡ്രൈവറേയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും ടെംപോയേയും പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലായ മൂന്നുപേര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT