India

മലേഷ്യയില്‍ കുടുങ്ങിയ 185പേരെ നാട്ടിലെത്തിച്ചു; 28 ദിവസം നിരീക്ഷണം

കോവിഡ് 19 പശ്ചാത്തലത്തില്‍ മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കോവിഡ് 19 പശ്ചാത്തലത്തില്‍ മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ആന്ധ്രയിലെ വിശാഖപട്ടണം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഇവരെ എത്തിച്ചത്. എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്നുള്ള 185 പേരാണ് എത്തിയത്. ഇവരെ 28 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാക്കും. 

കഴിഞ്ഞ ദിവസം ക്വാലാംലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ കുടുങ്ങി.  ബോര്‍ഡിങ് പാസ് നല്‍കിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്.

ഇന്നുമുതല്‍  മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് വിമാനത്താവളത്തിലെത്തിയവരാണ് കുടുങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT