India

മാലി ദ്വീപിലെ സ്ഥിതിഗതികളില്‍ ആശങ്കപ്പെട്ട് ഇന്ത്യ

എന്നാല്‍ മാലദ്വീപില്‍ ഇന്ത്യ നേരിട്ട് ഇടപെടുമെന്ന സുചനകള്‍ പ്രസ്താവനയിലില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയുടെ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ . സുപ്രീംകോടതി ചീഫ് ജസ്റ്റിസിനേയും മറ്റു രാഷ്ട്രീയ നേതാക്കളേയും അറസ്റ്റു ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അബ്ദുള്ള യമീന്റെ നടപടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്  ആശങ്ക അറിയിച്ചത്.

എന്നാല്‍ മാലദ്വീപില്‍ ഇന്ത്യ നേരിട്ട് ഇടപെടുമെന്ന സുചനകള്‍ പ്രസ്താവനയിലില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയുടെ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT