India

മുഖ്യമന്ത്രിയുടെ വീടിനടുത്തു നിന്നും വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ; തോക്കുചൂണ്ടി 12 പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു

ബൈക്കിലെത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സുഹൃത്തിനെ ഭയപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : മുഖ്യമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന അതീവസുരക്ഷയുള്ള വിഐപി മേഖലയില്‍ നിന്നും 25കാരിയായ നിയമവിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് 12 പേര്‍ തോക്കുചൂണ്ടി കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം.

നവംബര്‍ 26 ന് വൈകീട്ട് 5.30 നാണ് സംഭവം നടന്നതെന്ന് യുവതി കാന്‍കെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. റാഞ്ചിയിലെ ലോ കോളേജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സമീപത്തെ സംഗ്രാംപൂരില്‍ വെച്ച് ഒരു സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുകയായിരുന്നു.

ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സുഹൃത്തിനെ ഭയപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വഴി മധ്യേ ഇന്ധനം തീര്‍ന്നതോടെ, സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ കാറുമായി വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ഇഷ്ടികക്കളത്തില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.

പിറ്റേന്ന് ഇവര്‍ മോചിപ്പിച്ച പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  ഡിജിപി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ വസതി ഇരിക്കുന്ന വിഐപി മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേ,ണത്തിനൊടുവില്‍ പ്രതികളായ 12 പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ച കാര്‍, മോട്ടോര്‍ബൈക്ക്, തോക്ക്, എട്ടു മൊബൈല്‍ ഫോണുകള്‍, യുവതിയില്‍ നിന്നും തട്ടിയെടുത്ത ഫോണ്‍ എന്നിവ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT