India

മുസഫർപുർ ആശുപത്രിക്ക് പിന്നിൽ അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും; പ്രതിഷേധം

മസ്തിഷ്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ച മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയുടെ പിന്നിൽ അസ്ഥികൂടങ്ങളും കത്തിയ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

പട്ന: മസ്തിഷ്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ച മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയുടെ പിന്നിൽ അസ്ഥികൂടങ്ങളും കത്തിയ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരുവു നായ്ക്കൾ കടിപിടി കൂടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കാൻ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജില്ലാ പൊലീസ് സൂപ്രണ്ടും സബ് ഡിവിഷനൽ മജിസ്ട്രേറ്റും സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അനാസ്ഥയുണ്ടായതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT