India

മോദി വലിയ തെറ്റ്; ഒരിക്കല്‍ കൂടി തിരിച്ചെത്തരുത്; ഗോ ബാക്ക്; വ്യാപക പ്രതിഷേധത്തിനിടെ മോദിയുടെ സന്ദര്‍ശനം

മോദിയുടെ കാരിക്കേച്ചറുള്ള പോസ്റ്ററുകളില്‍ മോദി  വലിയ തെറ്റായിരുന്നെന്നും ഇനി അധികാരത്തില്‍ എത്തിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്ര സന്ദര്‍ശനത്തിനോടനുബന്ധിച്ച് പ്രതിഷേധവുമായി നാടുനീളെ പോസ്റ്ററുകള്‍. ഗോ ബാക്ക് മോദി, ഒരിക്കല്‍ കൂടി മോദി അധികാരത്തിലെത്തരുത് തുടങ്ങിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചതോടെ മോദി വിരുദ്ധ ക്യാംപയിനുകള്‍  സോഷ്യല്‍ മീഡിയയിലും വൈറലായി. ഗോ ബാക്ക് ഹാഷ് ടാഗ് മോദി ട്വിറ്ററില്‍ ടോപ് ട്രന്റാണ്.

മോദിയുടെ കാരിക്കേച്ചറുള്ള പോസ്റ്ററുകളില്‍ മോദി  വലിയ തെറ്റായിരുന്നെന്നും ഇനി അധികാരത്തില്‍ എത്തിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. കഴിഞ്ഞ ദിവസം മോദിയുടെ അസമിലെ സന്ദര്‍ശനത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നഗ്‌ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കല്‍ എന്നിവയുമായാണ് ബില്ലിനെതിരായ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നേരിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പില്‍ കൃഷക് മുക്തി സംഘം പ്രവര്‍ത്തകര്‍ നഗ്നരായി പ്രകടനം നടത്തിയിരുന്നു. തായ് അഹോം യുവ പരിഷത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കരിദിനം ആചരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോദിയുടെ സന്ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു രൂപയ്ക്ക് ഷൂ': ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് കൂടുതല്‍ ജനപിന്തുണ, പ്രീ പോള്‍ സര്‍വേ ഫലം

'വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം'; വിജയ്‌യെ വേദിയിലിരുത്തി വനിത നേതാവ്, വിഡിയോ

കം ബാക്ക് ജയങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും; ജയിച്ചു കയറി ഗണ്ണേഴ്‌സും

'പടിപൂജ ഒന്നിലേറെ ദിവസം നടത്താമോയെന്ന് തന്ത്രിയുമായി ആലോചിക്കണം, ബുക്കിങ് മറിച്ചുനല്‍കുന്നതായി സംശയം'

SCROLL FOR NEXT