India

മോദി സംസാരിക്കുന്നത് തരംതാണ ഭാഷയിലെന്ന് കര്‍ണാടക മുഖ്യമന്ത്രി

പ്രധാനമന്ത്രി പറയാന്‍ പാടില്ലാത്ത നുണകളാണ് മോദി പറയുന്നത്. മോദിയും അമിത് ഷായും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: കര്‍ണാടകയില്‍ ബിജെപിയെ അധികാരമേറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണെന്ന കാര്യം പോലും മറന്ന തരംതാണ രീതിയിലാണ് നരേന്ദ്രമോദി സംസാരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിന്റെ ഭാഗമായാണ് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയെ  അഴിമതിക്കാരനായി ചിത്രീകരിച്ച് കടന്നാക്രമിക്കുകയാണ് തിരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദി ചെയ്യുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ദലിത് സ്‌നേഹവും ലിംഗായത്ത് പ്രീണനവും കപടമാണ്. ദളിതര്‍ക്ക് വേണ്ടി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ല. അഴിമതിയില്‍ മുങ്ങി കുളിച്ച സര്‍ക്കാരാണ് സിദ്ധരാമയ്യയുടെതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം

പ്രധാനമന്ത്രി പറയാന്‍ പാടില്ലാത്ത നുണകളാണ് മോദി പറയുന്നത്. മോദിയും അമിത് ഷായും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. യഡ്യുരപ്പയുടെ ആത്മവിശ്വാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാകും കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് സിദ്ധരാമയ്യ ഉറച്ച് പറഞ്ഞു. കര്‍ണാടകത്തില്‍ ബിജെപിക്ക് വോട്ട ലഭിക്കില്ലെന്ന് ഉറച്ച സാഹചര്യത്തിലാണ് മോദിയെ തന്നെ ബിജെപി സംസ്ഥാന ഘടകം രംഗത്തിറക്കിയതെന്നും സിദ്ധരമായ്യ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം