India

മോദിയുടെ ഓട്ടോഗ്രാഫ് മംഗല്യഭാഗ്യമായി; പ്രധാനമന്ത്രിയുടെ കയ്യൊപ്പില്‍ മാറി മറിഞ്ഞത് റിതയുടെ ജീവിതം

റാണിബന്ധെന്ന കൊച്ചുഗ്രാമത്തിലെ സെലിബ്രിറ്റിയാണ് ബാങ്കുര ക്രിസ്ത്യന്‍ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റിത മൂദി.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കൊത്ത: പ്രധാനമന്ത്രിയുടെ ഒറ്റ ഓട്ടോഗ്രാഫില്‍ മാറിമറിഞ്ഞത് കൊല്‍ക്കൊത്തക്കാരി റിതയുടെ ജീവിതമാണ്. റാണിബന്ധെന്ന കൊച്ചുഗ്രാമത്തിലെ സെലിബ്രിറ്റിയാണ് ബാങ്കുര ക്രിസ്ത്യന്‍ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റിത മൂദി.

വിവാഹാലോചനകളുടെ പ്രളയമാണ് റിതയ്ക്ക് ഇപ്പോള്‍. ബംഗാളിന് പുറമേ ജാര്‍ഖണ്ഡില്‍ നിന്ന് വരെ കല്യാണാലോചന എത്തിയിട്ടുണ്ടെന്ന് റിതയുടെ അമ്മ പറയുന്നു. ആലോചനയൊക്കെ പൊടിപൊടിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടെ കല്യാണക്കാര്യമൊക്കെ വീട്ടുകാര്‍ നോക്കുമെന്നാണ് റിത പറയുന്നത്.

പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ഇതുവരെ മിണ്ടാതിരുന്നവരെല്ലാം ഓടി വന്ന് സംസാരിക്കുകയാണ്. എല്ലാവര്‍ക്കും അദ്ദേഹം എഴുതിയത് കാണാന്‍ ആണ് ആഗ്രഹം. നന്നായിരിക്കൂ എന്നാണ് അദ്ദേഹം എഴുതിയത് എന്നും റിത പറയുന്നു. ഒരാഴ്ച ആളുകളുടെ തിരക്കായിരുന്നു എന്നും ഇവര്‍ പറയുന്നു.

കൊല്‍ക്കത്തയിലെ ബാങ്കുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ ടെന്റ് പൊളിഞ്ഞ് വീണ് പരിക്കേറ്റ കൂട്ടത്തിലുള്ളവരായിരുന്നു റിതയും അമ്മയും. പ്രസംഗത്തിന് ശേഷം ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം റിതയെ സന്ദര്‍ശിച്ചത്. ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടപ്പോള്‍ പേപ്പറില്‍ എഴുതി നല്‍കിയാണ് മോദി മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT