India

മോദിയുടെ പേരില്‍ ഇനിയും വോട്ട് കിട്ടില്ല; ജയിക്കണമെങ്കില്‍ പണിയെടുക്കണം; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

ഇനിയും ആളുകള്‍ മോദിയുടെ പേരില്‍ വോട്ടുചെയ്യുമെന്ന് കരുതാനാവില്ല

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ജയിക്കാനാവില്ലെന്ന് ഉത്താരാഖണ്ഡ് ബിജെപി പ്രസിഡന്റും എംഎല്‍എയുമായ ബന്‍സിദര്‍ ഭഗത്. ജനങ്ങളില്‍ നിന്ന് വോട്ട് കിട്ടണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് എംഎല്‍എമാരോട് പ്രസിഡന്റ് നിര്‍ദേശിച്ചു.

ഇനിയും ആളുകള്‍ മോദിയുടെ പേരില്‍ വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. മോദിയുടെ പേരില്‍ ജനങ്ങള്‍ ഇതിനകം തന്നെ വോട്ടുചെയ്തു. എംഎല്‍എമാര്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമമെ തെരഞ്ഞടുപ്പില്‍ ഇനി വിജയിക്കിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2022ലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

എംഎല്‍എമാരുടെ വ്യക്തിഗത പ്രകടനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുകയുള്ളു. എംഎല്‍എമാര്‍ അവരവരുടെ മണ്ഡലത്തില്‍ കഠിനാദ്ധ്വാനം നടത്തിയാല്‍ മാത്രമെ തുടര്‍ഭരണം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി പ്രഭാവം അവസാനിച്ചുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ശരിയായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദശ്മാന പറഞ്ഞു. കാര്യങ്ങള്‍ തുറന്ന പറഞ്ഞ ബിജെപി നേതാവിനെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. മുന്‍മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT