India

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയുടെ ആഗ്രഹം ഫലംകണ്ടു; എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ കീഴടങ്ങി

തിരികേ കാട്ടിലേക്ക് മടങ്ങരുതെന്ന യുവതിയുടെ വാക്കുകളാണ് സഹോദരനെ പിടിച്ചുനിര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

റായ്പ്പൂര്‍: എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ കീഴടങ്ങി. രക്ഷാബന്ധന്‍ ദിനത്തിലെ സഹോദരിയുടെ ആവശ്യപ്രകാരമാണ് മല്ല എന്നയാള്‍ പൊലീസില്‍ കീഴടങ്ങിയത്. തിരികേ കാട്ടിലേക്ക് മടങ്ങരുതെന്ന സഹോദരിയുടെ വാക്കുകളാണ് മല്ലയെ പിടിച്ചുനിര്‍ത്തിയത്.

12-ാം വയസ്സില്‍ വീടുവിട്ടിറങ്ങി നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന മല്ല പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. സഹോദരനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ലിഗെ എന്ന യുവതി ഇയാളെ തിരികെ പോകാന്‍ അനുവദിച്ചില്ല. സഹോദരന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ലിഗെ ഭയന്നിരുന്നു. പൊലീസില്‍ ഹാജരാകാന്‍ മല്ലയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഇവര്‍.

താന്‍ 2016 മിതല്‍ പ്ലാറ്റണ്‍ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നെന്ന് മല്ല പറഞ്ഞു. ഡെപ്യൂട്ടി കമാന്‍ഡറായിരുന്നതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളം സംസ്ഥാനത്ത് നടന്ന പ്രധാന നക്‌സല്‍ ആക്രമണങ്ങളില്‍ മല്ലയ്ക്ക് പങ്കുണ്ടാകുമെന്ന് എസ് പി അഭിഷേക് പല്ലവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT