India

'രണ്ടു സ്ത്രീകളെ കൊന്നു', ലൈവ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തല്‍; പൊലീസ് ചാനല്‍ സ്റ്റുഡിയോയില്‍, അറസ്റ്റ്‌

പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്; ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ രണ്ട് സ്ത്രീകളെ താന്‍ കൊന്നുവെന്ന് തുറന്നു പറഞ്ഞ് യുവാവ്. ചണ്ഡീഗഢിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് ഇയാളെ ന്യൂസ് ചാനലിന്റെ സ്റ്റുഡിയോയിലെത്തി പൊലീസ് അറസ്റ്റുചെയ്തു. 

31കാരനായ മനന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറാണ് ഇയാള്‍. തന്റെ കൂടെ താമസിച്ചിരുന്ന 27കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിനെയാണ് ഇയാള്‍ ന്യൂഇയര്‍ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൊലപ്പെടുത്തിയത്. കൂടാതെ 2010 ല്‍ ഒരു പെണ്‍കുട്ടിയെ താന്‍ കൊന്നിട്ടുണ്ടെന്നും തുറന്നു പറഞ്ഞു. 

ഇരുവര്‍ക്കും മറ്റൊരാളുമായി പ്രണയമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ കൊലനടത്തിയത്. സറബ്ജിത്ത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് മനന്ദര്‍ പറഞ്ഞത്. കര്‍നലില്‍ വെച്ചാണ് ഇയാള്‍ റെനു എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയുമായി അവള്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി. 

പരിപാടി നടക്കുന്നതിനിടയില്‍ സ്റ്റുഡിയോയില്‍ കയറിയാണ് അയാളെ അറസ്റ്റു ചെയ്തത്. 2010 ല്‍ യുവതിയെ കൊലപ്പെടുത്തിയതിന് ഹരിയാന പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയെങ്കിലും ഹരിയാന ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT