India

രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരം ഏറ്റുവാങ്ങി രാധിക വെമുല; തെറ്റിദ്ധരിച്ചിരുന്നുവെന്ന് വിശദീകരണം 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അനുവദിച്ച നഷ്ടടപരിഹാരം രണ്ടുവര്‍ഷങ്ങള്‍ ശേഷം ഏറ്റുവാങ്ങി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അനുവദിച്ച നഷ്ടടപരിഹാരം രണ്ടുവര്‍ഷങ്ങള്‍ ശേഷം ഏറ്റുവാങ്ങി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രോഹിതിന്റെ ആത്മഹത്യക്ക് പിന്നാലെ ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 2016ല്‍ ഏര്‍പ്പെടുത്തിയ എട്ടുലക്ഷം രൂപയാണ് രാധിക ഏറ്റുവാങ്ങിയത്. നേരത്തെ നഷ്ടപരിഹാരം വാങ്ങാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. 

വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെ സ്വാധീനത്താലാണ് പണമനുവദിച്ചതെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ആദ്യമിത് നിഷേധിച്ചതെന്നും ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും രാധിക പത്രക്കുറിപ്പില്‍ പറഞ്ഞു. 

തങ്ങള്‍ക്ക് അര്‍ഹിക്കുന്നതിനാലാണ് നഷ്ടപരിഹാരം വാങ്ങുന്നതെന്നും സര്‍വകലാശാല അധികൃതര്‍ക്കും സംധപരിവാറിനും എതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

നാലു ദലിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് 2016 ജനവരി ഏഴിനാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് വിസി അപ്പാറാവുവിനും കേന്ദ്രസര്‍ക്കാരിനും എതിരെ വ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT