India

രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരം ഏറ്റുവാങ്ങി രാധിക വെമുല; തെറ്റിദ്ധരിച്ചിരുന്നുവെന്ന് വിശദീകരണം 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അനുവദിച്ച നഷ്ടടപരിഹാരം രണ്ടുവര്‍ഷങ്ങള്‍ ശേഷം ഏറ്റുവാങ്ങി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അനുവദിച്ച നഷ്ടടപരിഹാരം രണ്ടുവര്‍ഷങ്ങള്‍ ശേഷം ഏറ്റുവാങ്ങി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രോഹിതിന്റെ ആത്മഹത്യക്ക് പിന്നാലെ ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 2016ല്‍ ഏര്‍പ്പെടുത്തിയ എട്ടുലക്ഷം രൂപയാണ് രാധിക ഏറ്റുവാങ്ങിയത്. നേരത്തെ നഷ്ടപരിഹാരം വാങ്ങാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. 

വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെ സ്വാധീനത്താലാണ് പണമനുവദിച്ചതെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ആദ്യമിത് നിഷേധിച്ചതെന്നും ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും രാധിക പത്രക്കുറിപ്പില്‍ പറഞ്ഞു. 

തങ്ങള്‍ക്ക് അര്‍ഹിക്കുന്നതിനാലാണ് നഷ്ടപരിഹാരം വാങ്ങുന്നതെന്നും സര്‍വകലാശാല അധികൃതര്‍ക്കും സംധപരിവാറിനും എതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

നാലു ദലിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് 2016 ജനവരി ഏഴിനാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് വിസി അപ്പാറാവുവിനും കേന്ദ്രസര്‍ക്കാരിനും എതിരെ വ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT