India

'നിര്‍ഭയ മോഡല്‍' റാഞ്ചി ബലാല്‍സംഗക്കൊല : പ്രതി രാഹുല്‍രാജിന് വധശിക്ഷ

റാഞ്ചിയിലെ ഓര്‍മാഝി പ്രദേശത്തുള്ള എഞ്ചിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി രാഹുല്‍ രാജിനാണ് പ്രത്യേക സിബിഐ കോടതി മരണശിക്ഷ വിധിച്ചത്. കേസില്‍ രാഹുല്‍ രാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2016 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റാഞ്ചിയിലെ ഓര്‍മാഝി പ്രദേശത്തുള്ള എഞ്ചിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. യുവതി തനിച്ചുതാമസിക്കുന്ന ബൂട്ടി ബസിയയിലെ വീട്ടില്‍ നിന്ന് 2016 ഡിസംബര്‍ 16 നാണ് മൃതദേഹം കണ്ടെത്തുന്നത്.

വീട് കത്തിച്ച നിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവതിയെ ബലാല്‍സംഗത്തിന് ശേഷമാണ് കൊന്നതെന്ന് വ്യക്തമായിരുന്നു. മുമ്പും സമാനകേസുകളില്‍ പ്രതിയായിരുന്നു രാഹുല്‍ രാജെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 15 മാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി നിര്‍ഭയ മോഡല്‍ കൊലപാതകമെന്നാണ് റാഞ്ചി കൊലപാതകത്തെയും വിശേഷിപ്പിക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT