India

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എല്ലാവരും തീവ്രവാദികളല്ലെന്ന് മമത ബാനര്‍ജി

അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നവരെല്ലാം തീവ്രവാദികളല്ല. അവര്‍ക്കിടയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരുണ്ടാകാം. അവരെയാണ് തീവ്രവാദികളെന്ന് മുദ്രകുത്തി നാട് കടത്തേണ്ടതെന്നും മമത

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിര്‍ത്തി കടന്ന് പശ്ചിമബംഗാളില്‍ എത്തിയിരിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തമെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചതിന് പിന്നാലെയാണ് മമത നിലപാടുമായി രംഗത്തെത്തിയത്. 

അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നവരെല്ലാം തീവ്രവാദികളല്ല. അവര്‍ക്കിടയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരുണ്ടാകാം. അവരെയാണ് തീവ്രവാദികളെന്ന് മുദ്രകുത്തി നാട് കടത്തേണ്ടതെന്നും മമത പറഞ്ഞു. റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ നിന്നും തീവ്രവാദികളെ കണ്ടെത്തുകയെന്നത് പ്രയാസകരവും ആശങ്കയുണ്ടാക്കുന്നതാണെന്നും മമത പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ നില്‍ക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും അവര്‍ ഇന്ത്യയില്‍ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നുമായിരുന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് ദേശീയ സുരക്ഷ മാത്രമല്ല, നയതന്ത്ര പ്രശ്‌നം കൂടിയാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം