India

ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണം; മധ്യപ്രദേശ് മന്ത്രി

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പോണ്‍ സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്. അതിനാല്‍ പോണ്‍ ചിത്രങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പോണ്‍ ചിത്രങ്ങളാണ്. അതിനാല്‍ മധ്യപ്രദേശില്‍ പോണിന് നിരോധനം കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2012 ല്‍ കര്‍ണാടക അസംബ്ലിയില്‍ ഇരുന്ന് മൂന്ന് ബിജെപി എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ 2013 ലും അവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും അവര്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കളിയാക്കിക്കൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം