India

ലോകസുന്ദരിപ്പട്ടത്തിന് മാനുഷിയെ തുണച്ചത് ആ നിര്‍ണായക ഉത്തരം

ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്ര, മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു  

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിംഗ് : ലോകസുന്ദരിപ്പട്ടം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാനുഷി ഛില്ലറിലൂടെ ഇന്ത്യയിലെത്തി. അവസാന റൗണ്ടിലെ നിര്‍ണായക ചോദ്യത്തിന് മാനുഷി നല്‍കിയ തകര്‍പ്പന്‍ ഉത്തരമാണ് തുണയായത്. ലോകത്തിലെ ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതാണെന്ന ജഡ്ജസിന്റെ ചോദ്യത്തിന് അമ്മയുടെ ജോലി എന്നായിരുന്നു ഹരിയാനക്കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷിയെ ഉത്തരം. അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. പണത്തേക്കാള്‍ ഉപരി ഏറെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നതാണ് അത്. ഏറ്റവും അധികം പ്രതിഫലം അര്‍ഹിക്കുന്ന ജോലിയും അമ്മയുടേതാണ്. മാനുഷിയുടെ ഉത്തരത്തിന് മുന്നില്‍ ജഡ്ജസിനും മറുപടിയില്ലായിരുന്നു. 

ഹരിയാനയിലെ ഡോക്ടര്‍ ദമ്പതികളുടെ മകളാണ് മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷിയുടെ മോഹം അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജന്‍ ആകുക എന്നതാണ്. ലോകസൗന്ദര്യത്തിന്റെ നെറുകയില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ സുന്ദരി എത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മല്‍സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി കിരീടം ചൂടിയത്. 

2000 ല്‍ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. 1999 ല്‍ യുക്ത മുഖി, 1997 ല്‍ ഡയാന ഹെയ്ഡന്‍, 1994 ല്‍ ഐശ്വര്യറായ്, 1966 ല്‍ റീത്ത ഫാരിയ എന്നിവരാണ് മാനുഷിയ്ക്ക് മുമ്പ് ലോകസുന്ദരികളായ ഇന്ത്യക്കാര്‍. ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്ര, മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം