പ്രതീകാത്മക ചിത്രം 
India

വാതിലിന്റെ പുറത്ത് ശല്യപ്പെടുത്തരുത് എന്ന ടാഗ്; പഞ്ച നക്ഷത്ര ഹോട്ടല്‍ മുറിയില്‍ 24കാരന്‍ മരിച്ചനിലയില്‍, അന്വേഷണം

പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയില്‍ 24കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയില്‍ 24കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

മാള്‍വിയ നഗറിലെ താമസക്കാരനായ കരണ്‍ ചന്ദ്ര എന്ന യുവാവിനെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി ഒഴിയേണ്ട സമയമായിട്ടും യുവാവില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടാവാതിരുന്നതോടെ, ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുറി തുറന്നപ്പോള്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ചില മരുന്നുകളുടെ സ്ടിപ്പും അവിടെ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു.

ജനുവരി 19നാണ് ഇയാള്‍ ഇവിടെ മുറിയെടുത്തത്. ജനുവരി 20ന് മുറിക്ക് പുറത്ത് തന്നെ ശല്യപ്പെടുത്തരുതെന്ന് അര്‍ത്ഥമുളള ടാഗ് തൂക്കിയിരുന്നു. മുറി ഒഴിയേണ്ട സമയമായിട്ടും ഒഴിയാതിരുന്ന ജീവനക്കാര്‍ കരണ്‍ ചന്ദ്രയുടെ മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുറിയുടെ വാതിലിലില്‍ തട്ടി നോക്കിയെങ്കിലും  കരണ്‍ തുറന്നില്ല. തുടര്‍ന്നാണ് വിവരം ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT