India

വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതി എന്താണെന്ന് മനസ്സിലാക്കണം; ആരേയും പുറത്താക്കില്ല: അമിത് ഷാ

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നിയമം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നിയമം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അമിത് ഷാ വിദ്യാര്‍ത്ഥികളോട് നിയമം മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'ദേശീയ പൗരത്വ നിയമഭേദഗതി എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയാണ്. ആരുടെയും പൗരത്വം എടുത്തു
കളയുന്ന വ്യവസ്ഥ നിയമത്തിലില്ല. കോണ്‍ഗ്രസും എഎപിയും തൃണമൂലും ചേര്‍ന്ന നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.' അവര്‍ രാജ്യത്തൊട്ടാകെ അക്രമം നടത്താന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. 

മോദി സര്‍ക്കാര്‍ രാജ്യത്തോടും ജനതയോടും യുദ്ധം പ്രഖ്യപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഒരു സര്‍ക്കാരിന്റെ ചുമതലകള്‍ രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്തുക എന്നതാണ്. പക്ഷേ ബിജെപി സര്‍ക്കാര്‍ രാജ്യത്തോടും ജനതയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്- സോണിയ പ്രസ്താവനയില്‍ പറഞ്ഞു. 

വിഭജനത്തിന്റെ അക്രമത്തിന്റെയും മാതാവായി മോദി സര്‍ക്കാര്‍ മാറി. രാജ്യത്തെ വൈരാഗ്യത്തിന്റെ അന്ധതയിലേക്ക് തള്ളിയിട്ടു. യുവാക്കളുടെ ഭാവി നശിപ്പിച്ചുവെന്നും സോണിയ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT