India

വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; പ്രധാന അധ്യാപകനെതിരെ സമരവുമായി എസ്എഫ്‌ഐ; പോക്‌സോ ചുമത്തി ജയിലിലടച്ചു

കുട്ടികളെ അധ്യാപകന്‍ ലൈംഗികമായി ശല്യം ചെയ്തതിനെതിരെ മാതാപിതാക്കള്‍ കൂട്ടത്തോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ ഹെഡ്മാസ്റ്റര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോയമ്പത്തൂരിലെ കട്ടമ്പാട്ടി ജില്ലയിലാണ് സംഭവം. നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും പതിനൊന്ന് കുട്ടികളോടാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മോശമായി പെരുമാറിയത്.

കുട്ടികളെ അധ്യാപകന്‍ ലൈംഗികമായി ശല്യം ചെയ്തതിനെതിരെ മാതാപിതാക്കള്‍ കൂട്ടത്തോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെ കാണാന്‍ ഈ അധ്യാപകന്‍ തയ്യാറായില്ല. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സമീപത്തെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം തുടങ്ങി.

പ്രതിഷേധിച്ച രക്ഷിതാക്കളെ പൊലീസ് വാനില്‍ കയറ്റിക്കൊണ്ടുപോയി. അതിനിടെ ഒരു കുട്ടിയുടെ രക്ഷിതാവിനോട് പ്രധാന അധ്യാപകന്‍ സംസാരിക്കുകയും മോശമായി പെരുമാറിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ രക്ഷിതാക്കള്‍ ശിശു സംരക്ഷണസമിതിയില്‍ പരാതി നല്‍കി. അവര്‍ ആ പരാതി പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പോക്‌സോ നിയമപ്രകാരം പ്രധാന അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരായ പ്രതിഷേധം എസ്എഫ്‌ഐയും അഖിലേന്ത്യാ മഹിളാ അസോസിയേഷനും ഏറ്റെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT