India

വിവാഹത്തിനെത്തിയ സൈനീകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഞ്ച് മാസം മുന്‍പ് മാത്രം സൈന്യത്തില്‍ ചേര്‍ന്ന ലഫ്‌നന്റ് ഉമര്‍ ഫയസിനെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സൈനീക ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഞ്ച് മാസം മുന്‍പ് മാത്രം സൈന്യത്തില്‍ ചേര്‍ന്ന ലഫ്‌നന്റ് ഉമര്‍ ഫയസിനെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

കശ്മീരിലെ ഷോംപിയാന്‍ മേഖലയിലാണ് ഫയസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയിലും വയറ്റിലുമാണ് വെടിയേറ്റിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാവോണില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഫയസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 

ഡ്യൂട്ടിയില്‍ അല്ലാത്തപ്പോഴും തീവ്രവാദികള്‍ സൈനീകരെ ലക്ഷ്യം വയ്ക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്ന കൊലപാതകം. ദക്ഷിണ കശ്മീരിലെ ബന്ധുക്കളുടെ വസതികളില്‍ സന്ദര്‍ശനത്തിനായി പോകരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുല്‍ഗാം, ഷോംപിയാന്‍, പുല്‍വാമ, ആനന്ദനാഗ് എന്നിവിടങ്ങളില്‍ തീവ്രവാദ സാന്നിധ്യം വര്‍ധിച്ചതായാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇവിടെ പ്രാദേശികരുടെ പിന്തുണയും തീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകളുടെ സമയത്ത് പോലും പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് പിന്തുണയുമായി വരുന്നതോടെ തീവ്രവാദികളെ നേരിടുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തള്ളിമാറ്റി ഇടുക്കി ഡിസിസി പ്രസിഡന്റ്

IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം

ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം; യുവാവ് പിടിയിൽ

SCROLL FOR NEXT