India

വിവാഹത്തിനെത്തിയ സൈനീകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഞ്ച് മാസം മുന്‍പ് മാത്രം സൈന്യത്തില്‍ ചേര്‍ന്ന ലഫ്‌നന്റ് ഉമര്‍ ഫയസിനെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സൈനീക ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഞ്ച് മാസം മുന്‍പ് മാത്രം സൈന്യത്തില്‍ ചേര്‍ന്ന ലഫ്‌നന്റ് ഉമര്‍ ഫയസിനെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

കശ്മീരിലെ ഷോംപിയാന്‍ മേഖലയിലാണ് ഫയസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയിലും വയറ്റിലുമാണ് വെടിയേറ്റിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാവോണില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഫയസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 

ഡ്യൂട്ടിയില്‍ അല്ലാത്തപ്പോഴും തീവ്രവാദികള്‍ സൈനീകരെ ലക്ഷ്യം വയ്ക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്ന കൊലപാതകം. ദക്ഷിണ കശ്മീരിലെ ബന്ധുക്കളുടെ വസതികളില്‍ സന്ദര്‍ശനത്തിനായി പോകരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുല്‍ഗാം, ഷോംപിയാന്‍, പുല്‍വാമ, ആനന്ദനാഗ് എന്നിവിടങ്ങളില്‍ തീവ്രവാദ സാന്നിധ്യം വര്‍ധിച്ചതായാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇവിടെ പ്രാദേശികരുടെ പിന്തുണയും തീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകളുടെ സമയത്ത് പോലും പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് പിന്തുണയുമായി വരുന്നതോടെ തീവ്രവാദികളെ നേരിടുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിയെ വെട്ടി, മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയര്‍ പദവി പങ്കിടും; റിപ്പോര്‍ട്ട്

ഡയറ്റിൽ കോംപ്രമൈസ് വേണ്ട, ഫിറ്റ്നസ് ഫ്രീക്കുകൾക്ക് പ്രത്യേക ക്രിസ്മസ് കേക്ക്, റെസിപ്പി

കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം

വീഞ്ഞില്ലാതെ എന്ത് ക്രിസ്മസ്, വെറും മൂന്ന് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം

അറിഞ്ഞില്ലേ, റെയിൽവേയിൽ 22,000 ഒഴിവുകൾ; ജനുവരി മുതൽ അപേക്ഷിക്കാം

SCROLL FOR NEXT