India

വെളുത്ത നീളന്‍ കുപ്പായം...മുട്ടോളം നീളന്‍ മുടി... ; നഗരത്തെ വിറപ്പിച്ച 'പ്രേതങ്ങളെ' പൊക്കി പൊലീസ് (വീഡിയോ) 

അന്വേഷണത്തില്‍ നഗരത്തെ ഭയപ്പെടുത്തിയ ഏഴ് 'പ്രേതങ്ങളും' പൊലീസിന്റെ വലയില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ബംഗലൂരു നഗരവീഥികളെ രാത്രികാലങ്ങളില്‍ വിറപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെളുത്ത നീളന്‍ കുപ്പായം ധരിച്ച്, മുട്ടോളം ഉള്ള നീളന്‍ മുടിയുമായി അസമയത്ത് നഗരത്തെ വിറപ്പിച്ച പ്രേതങ്ങള്‍ നാട്ടുകാര്‍ക്കും പൊലീസിനും ഏറെനാളായി തലവേദനയായിരുന്നു. തൊട്ടുമുന്നില്‍ ആ ഭീകര രൂപങ്ങള്‍ അലറി വിളിച്ച് ചാടി വീണതോടെ, ഭയന്നുവിറച്ച് നിയന്ത്രണം വിട്ട് നിരവധി അപകടങ്ങളും തുടര്‍ക്കഥയായി.

പ്രേതത്തെ  കണ്ടുഭയന്ന  ഒരു ഓട്ടോ ഡ്രൈവര്‍ യശ്വന്ത്പുര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് പ്രേതങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കച്ചകെട്ടിയിറങ്ങിയത്. തുടര്‍ന്ന് പ്രദേശത്തെ നിരീക്ഷണ ക്യാമറകളെല്ലാം വിശദമായി പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നഗരത്തെ ഭയപ്പെടുത്തിയ ഏഴ് 'പ്രേതങ്ങളും' പൊലീസിന്റെ വലയില്‍ കുടുങ്ങി.

പൊലീസ് പിടിയിലായ 'പ്രേതങ്ങള്‍'

കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ആ ഏഴു പ്രേതങ്ങളുമെന്ന് പൊലീസ് അറിയിച്ചു. ഷാന്‍ മിലി,നിവേദ്,സജില്‍ മുഹമ്മദ്, മുഹമ്മദ് അക്യൂബ് സാഖിബ് സെയ്യിദ് നബീല്‍, യൂസഫ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രേതങ്ങളുടെ വേഷം കെട്ടി ഭയപ്പെടുത്തിയത് തമാശയ്ക്ക് ചെയ്തതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞത്.

ഇനി ആവര്‍ത്തിക്കില്ലെന്നും ഏഴ് പ്രേതങ്ങളും പൊലീസിന് ഉറപ്പും നല്‍കി. ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 341,504,34 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT