India

വോട്ടെടുപ്പിനെടെ പോളിങ് ഉദ്യോഗസ്ഥന് വെടിയേറ്റു: ഡ്യൂട്ടിക്കിടെ വനിതാ ഓഫിസര്‍ മരിച്ചു

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം കിഷോറിനെ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്‌കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. സ്‌കൂള്‍ ടീച്ചറായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്. ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയാണ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെട്ടത്. മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം. 

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം കിഷോറിനെ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്‌കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ സെവാരി മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരിച്ചു. പ്രീതി ദര്‍വ് എന്ന ഉദ്യോഗസ്ഥയാണ് മരിച്ചത്. ആരോഗ്യം മോശമായ സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് നീക്കണമെന്ന് പ്രീതി ദര്‍വ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ടാക്‌സി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു. 

ട്രെയിനില്‍ കയറിയത് മുതല്‍ പ്രീതി ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. പ്രീതിയുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്ന് മുംബൈ കലക്ടര്‍ ശിവാജി റാവു ജോന്ദലെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

SCROLL FOR NEXT