India

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ചിനൂക്കെത്തി; ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാകുമെന്ന്‌ സേനാ മേധാവി

ഇന്ത്യ നേരിടുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണ് ചിനൂക്കെന്നും രാത്രിയില്‍ സൈനിക നടപടികള്‍ നടത്താന്‍ വരെ ചിനൂക്കിനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും  വ്യോമസേനാ മേധാവി ബി എസ് ധനോയ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ഹെവി ലിഫ്റ്റ് ചിനൂക്ക് ഹെലി കോപ്ടറുകള്‍ ഛണ്ഡീഗഡില്‍ എത്തിച്ചു. ദേശീയ സുരക്ഷയ്ക്ക് ചിനൂക്ക് കരുത്തു പകരുമെന്ന് സൈന്യത്തിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് വ്യോമസേനാ മേധാവി ബി എസ് ധനോയ പറഞ്ഞു.

ഇന്ത്യ നേരിടുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണ് ചിനൂക്കെന്നും രാത്രിയില്‍ സൈനിക നടപടികള്‍ നടത്താന്‍ വരെ ചിനൂക്കിനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റഫാല്‍ ഫൈറ്റര്‍ വിമാനങ്ങളിലേക്ക് എത്തുന്നത്‌പോലെയാണ് ചിനൂക്കിന്റെ വരവെന്നും അടുത്ത യൂണിറ്റ് ഹെവി ലിഫ്റ്റ് ഹെലികോപ്ടര്‍ അസമിലേക്ക് ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഛണ്ഡീഗഡിലെ 12-ാം വിങിലാണ് ചിനൂക്കിനെ എത്തിച്ചത്. അമേരിക്കന്‍ നിര്‍മ്മിത ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറാണ് ചിനൂക്ക്. ഫെബ്രുവരിയില്‍ ഗുജറാത്തിലെ മുന്ധ്ര തുറമുഖത്ത്  എത്തിച്ച ചിനൂക്ക് ഞായറാഴ്ചയോടെയാണ് ഛണ്ഡീഗഡില്‍ എത്തിയത്. 

ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനമുള്ള ചിനൂക്ക് നിലവില്‍ 19 രാജ്യങ്ങളുടെ പക്കലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ യാത്രയ്ക്കും സൈനിക ആവശ്യങ്ങള്‍ക്കായും ചിനൂക്കിനെ ഉപയോഗിക്കാനാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT