India

ശശികലയ്ക്ക് വിഐപി പരിഗണന' കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുവെന്നും ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും  ആഭ്യന്തരമന്ത്രിക്ക് റിപ്പേര്‍ട്ട് നല്‍കിയ പ്രിസണ്‍ ഡിഐജി രൂപയെ സ്ഥലം  മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ ശശികലക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുവെന്നും ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും  ആഭ്യന്തരമന്ത്രിക്ക് റിപ്പേര്‍ട്ട് നല്‍കിയ പ്രിസണ്‍ ഡിഐജി രൂപയെ സ്ഥലം  മാറ്റി. ഗതാഗത വകുപ്പിലേക്കാണ് സ്ഥലം മാറ്റം. റോഡ് സേഫ്്റ്റി ആന്‍ഡ് ട്രാഫിക്കില്‍ കമ്മീഷണറായാണ് സ്ഥലം മാറ്റം. 

റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനെതിരെ ആഭ്യന്തരവകുപ്പ് വിശദീകരണം നേടിയിരുന്നു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സ്്ഥലം മാറ്റം. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ജയില്‍ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങള്‍ ഒരുക്കിയതെന്നുമായിരുന്നു രൂപയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നുായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം