India

ശസ്ത്രക്രീയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 116 ഇരുമ്പാണികള്‍; കൂടെ പ്ലാസ്റ്റിക് വയറും, ഇരുമ്പ് തിരയും

വയറുവേദനയെ തുടര്‍ന്ന് ഭോലാശങ്കറിനെ എക്‌സ്‌റേയ്ക്ക് വിധേയമാക്കിയപ്പോള്‍ തന്നെ അസ്വഭാവികമായ നിലയില്‍ വസ്തുക്കള്‍ വയറ്റില്‍ കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വ്യക്തിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രീയയിലൂടെ നീക്കിയത് 116 ഇരുമ്പ് ആണികള്‍. ഇരുമ്പ് ആണികള്‍ക്കൊപ്പം പ്ലാസ്റ്റിക് വയറും, ഇരുമ്പ് തിരയും പുറത്തെടുത്തു. രാജസ്ഥാനിലെ കോട്ട ബുന്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് സംഭവം. 

ഭോലാശങ്കര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരന്റെ വയറ്റില്‍ നിന്നാണ് ഇരുമ്പാണികള്‍ പുറത്തെടുത്തത്. വയറുവേദനയെ തുടര്‍ന്ന് ഭോലാശങ്കറിനെ എക്‌സ്‌റേയ്ക്ക് വിധേയമാക്കിയപ്പോള്‍ തന്നെ അസ്വഭാവികമായ നിലയില്‍ വസ്തുക്കള്‍ വയറ്റില്‍ കണ്ടെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയിലൂടെയാണ് ഇത്രയും വസ്തുക്കള്‍ വയറ്റില്‍ നിന്നും പുറത്തെടുത്തത്. 

എന്നാല്‍ ഇത്രയും വസ്തുക്കള്‍ എങ്ങനെ ഇയാളുടെ വയറ്റിലേക്ക് എത്തി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. തോട്ടംപണിക്കാരനായ ഭോലാശങ്കറിന്റെ ബന്ധുക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ പിടിയില്ല. ഇയാള്‍ക്ക് മാനികാസ്വസ്ഥ്യമുണ്ടോ എന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ആണികള്‍ വന്‍കുടലില്‍ പ്രവേശിച്ചിരുന്നു എങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ഇതിന് മുന്‍പ്, സൂചികള്‍ ഒരു അന്‍പത്തിയാറുകാരന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. 150 സൂചിയും, ഇരുമ്പാണിയുമാണ് ഇയാളുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. 2017ല്‍ കൊല്‍ക്കത്തയിലായിരുന്നു ഈ സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം