India

സിബിഐയില്‍ കൂട്ടസ്ഥലമാറ്റം; അസ്താനയ്‌ക്കെതിരെ പുതിയ അന്വേഷണസംഘം; കടുപ്പിച്ച് അലോക് വര്‍മ്മ

ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട് നഗര്‍,  മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി അലോക് വര്‍മ്മ. സിബിഐയില്‍ അഞ്ച് ഉദ്യോഗസ്ഥരെയാണ് ഇന്ന് സ്ഥലം മാറ്റിയത്. ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട്നഗര്‍,  മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് നടപടി. സെപ്ഷ്യല്‍ ഡയറകടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതില്‍ ഉള്‍പ്പെടുന്നു.

അസ്താനയ്‌ക്കെതിരായ കേസുകളുടെ മേല്‍നോട്ടത്തിനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മുരുകേശന്‍. തരുണ്‍ ഗൗബ എന്നിവര്‍ക്കാണ് ചുമതല. കേസ് അന്വേഷിച്ചിരുന്ന ഡിഐജി എന്‍കെ സിന്‍ഹ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ചുമതലേയറ്റതിന് പിന്നാലെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. അസ്താനെക്കിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗേശ്വര്‍ റാവു നടത്തിയ നടപടികളാണ് അലോക് വര്‍മ്മ റദ്ദാക്കിയത്. അസ്താനെക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ പത്തുപേരെയായിരുന്നു രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയിരുന്നത്. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം