ഫയല്‍ ചിത്രം 
India

സുപ്രീം കോടതി വിധിച്ചിട്ടു പോലും ഗുജറാത്ത് സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല: ബില്‍ക്കിസ് ബാനുവിന്റെ കുടുംബം

സുപ്രീം കോടതി വിധിയെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ വിജയ് രൂപാനി സര്‍ക്കാരിന് രണ്ടു കത്തുകള്‍ അയച്ചു. അതിന് മറുപടി പോലും നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനു ശേഷം ഇന്നേവരെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ലെന്ന്, കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍. നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷവും സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് യാക്കൂബ് പറഞ്ഞു.

പതിനഞ്ചു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് ഏപ്രില്‍ പതിമൂന്നിനാണ്. ഇപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. ഇതുവരെ സര്‍ക്കാരില്‍നിന്ന് ആരും തങ്ങളെ ബന്ധപ്പെട്ടുപോലുമില്ലെന്ന് യാക്കൂബ് പറഞ്ഞു. 

സുപ്രീം കോടതി വിധിയെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ വിജയ് രൂപാനി സര്‍ക്കാരിന് രണ്ടു കത്തുകള്‍ അയച്ചു. അതിന് മറുപടി പോലും നല്‍കിയില്ല. ഇതിനു ശേഷമാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് യാക്കൂബ് പറഞ്ഞു. 

ബില്‍ക്കിബ് ബാനുവിന് നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിന് ഇന്നലെ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് ഇന്നലെ സുപ്രീം കോടതി വീണ്ടും നിര്‍ദേശിച്ചിരിക്കുന്നത്.  ഇനിയിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്നാണ് യാക്കൂബ് പറയുന്നത്. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരും. കഴിഞ്ഞ പതിനേഴു വര്‍ഷമായി ബില്‍ക്കിസ് ദുരിതമനുഭവിക്കുകയാണ്. എന്നാല്‍ ഒരിക്കലും പോരാട്ടവീര്യം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് യാക്കൂബ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT